2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

പാപിയുടെ കുബസാരം..




ആരുനീ സുന്ദരി നിലാവിന്റെ ശോഭയില്‍,
 എന്‍ മുന്‍മ്പില്‍ നില്‍ക്കുമീ അപ്സര കന്യകേ,

നിന്‍ പുഞ്ചിരി എന്നില്‍ വിടരുന്ന പൂക്കളകുന്നു,

നിന്‍ കണ്ണുനീര്‍ എന്‍ ഹൃദയത്തില്‍ നിന്നുമുദിക്കുന്ന രക്തവും.

നിന്‍ അഴിച്ചിട്ട കാര്‍കൂന്തലില്‍ മയങ്ങുന്ന പൂവാകുന്നു ഞാന്‍,

നിന്‍ തുടിക്കുന്ന ഹൃദയത്തിന്‍ താളമാകുന്നു ഞാന്‍,

പക്ഷെ, നിന്നെ എനിക്കറിയില്ല നിന്‍ പേരിനിക്കറിയില്ല, 
നീ ഏതപ്സര കന്യക. 

രാത്രിയുടെ റാണിയായ് നിശാഗന്ധിയായ് നീ വിടര്‍ന്നതും.

നിന്‍ അദരങ്ങളിലൊളിപ്പിച്ച തേന്‍ ഞാന്‍ നുകര്‍ന്നതും

നിന്‍ മനസ്സിലെ സ്നേഹത്തിന്‍ ചക്ഷകം ഞാന്‍ കവര്‍ന്നതും.

ഓര്‍മ്മയില്‍ എന്നപോല്‍ എന്‍ മനസ്സില്‍ എതുന്നു.

എന്നിട്ടും നിന്നെ എനിക്കറിയില്ല നിന്‍ പേരിനിക്കറിയില്ല,
നീ ഏതപ്സര കന്യക.  
ഫ.......

വെട്ടി കളയുക നിങ്ങള്‍,

അവളുടെ സൌന്ദര്യത്തെ വര്‍ണ്ണിച്ചെഴുതിയ,
എന്റെ കൈ വിരലുകളെ.

കുത്തിക്കീറുക നിങ്ങള്‍,

കാമത്താല്‍ അവള്‍ക്ക് വേണ്ടി തുടിക്കുന്ന എന്റെ ഹൃദയത്തെ.

പിഴിതെടുക്കുക നിങ്ങള്‍, 

അവളുടെ നഗ്നമേനിയെ ആസ്വതിക്കുന്ന എന്റെ കണ്ണുകളെ.

എന്നിട്ട്,  

ശവപ്പെട്ടിയില്‍ പോലും,
കാമം കണ്ടെത്തുന്നവരുടെ ഇടയില്‍നിന്നും

നിങ്ങളവളെ നന്മയുടെ കൈലാസത്തില്‍  പ്രതിഷ്ടിക്കുക.

ശിഷ്ടജീവിതം ഒരു വെറി പിടിച്ച കൈയ്യും,
അവള്‍ക്കു നേരെ നീളാതിരിക്കട്ടെ.

ഒരുവേള, എന്നോട് ചെയ്ത പാപത്തിന്റെ പേരില്‍ സ്വര്‍ഗ്ഗകവാടത്തില്‍ വെച്ചു നിങ്ങള്‍ ചോദ്യം ചെയ്യപെട്ടാല്‍,

അവള്‍ ഉണ്ടാക്കും, അവളുടെ ഹൃദയത്തിലെ എല്ലാ നന്മകളും നല്ക്കി നിങ്ങള്‍ക്ക് വേണ്ടി അവരോട് സംസാരിക്കാന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ