2011, ഏപ്രിൽ 23, ശനിയാഴ്‌ച

എന്റെ ബാല്യം...

ഇന്നലെ നീയാണ് എന്റെ ബാല്യത്തേ കുറിച്ച് ചോദിച്ചത്,
ഉടഞ്ഞുപോയ കുപ്പിവളകള്‍പോലെ ചിതറിപോയ എന്റെ ബാല്യത്തേകുറിച്ച്.
ചിതറിതെറിച്ച വളപ്പൊട്ടുകള്‍ നിനക്ക് വേണ്ടി ഞാന്‍ കൂട്ടിചേര്‍ക്കാം,
അതിന്റെ മുനകൂര്‍ത്ത ചീളുകള്‍ എന്റെ ആത്മാവിനെ മുറിപ്പെടുത്തുമെങ്കിലും.
ബലിഷ്ടമായഏതോ കൈകളില്‍ മുറുകെ പിടിച്ച്,
പാടവരമ്പത്തുകൂടെ നീ നടന്നു നീങ്ങുന്നത് നിറകണ്ണുകളോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്.
കിട്ടാതെ പോയ സ്നേഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ബാല്യം,
ഇരുട്ടില്‍ തനിച്ചാക്കപ്പെട്ടവന്റെ നിസ്സഹായത.
പിന്നീടെപ്പോഴോ, ഹൃദയത്തിന്റെ മുന്‍പില്‍ ഒരു കറുത്ത ശീലയിട്ട് ഞാനാ ഇരുട്ടിന്റെ ഭാഗമായ്,
സുരക്ഷിതത്തിന്റെ ആവരണം ഞാന്‍ അപ്പോഴും കണ്ടെത്തിയതും ആ ഇരുട്ടില്‍ തന്നെയായിരുന്നു.
വിഭ്യാന്തിയുടെ ഏതോ ഒരു നിമിഷത്തില്‍,
കലങ്ങിമറിഞ്ഞ തലച്ചോറിന്റെ ഓര്‍മ്മകളില്‍,
എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ വാത്സ്യല്യം.
അടുക്കള ചുമരിലെ കരിപിടിച്ച മൂലയില്‍ ഒറ്റക്കിരിന്നു പിറുപിറുക്കുന്ന വാത്സ്യല്യത്തില്‍,
വര്‍ഷങ്ങളുടെ ഇടവേളയില്‍ കടല്‍ കടനെത്താറുള്ള കളിപ്പാട്ടങ്ങളില്‍,
എനിക്ക് നഷ്ടപ്പെട്ടുപോയത്,
നീ കൌതുകത്തോടെ കേട്ടിരിക്കുന്ന എന്റെ ബാല്യമായിരുന്നു.
ഇനി,
നിന്റെ മടിയില്‍ തലവെച്ച് ഞാനൊന്നു കിടക്കട്ടെ.
ആ മൃദുവാര്‍ന്ന കൈവിരലുകല്‍ എന്റെ മുടിയിഴയിലൂടെ സഞ്ചരിക്കട്ടെ.
എന്നിട്ട്, എനിക്ക് നീ ഒരു രാജാവിന്റെയും രാജകുമാരിയുടേയും കഥ പറഞ്ഞു തരിക.
സ്നേഹത്തിന്റെ
പുതിയ അര്‍ഥതലങ്ങള്‍ നിന്നിലൂടെ ഞാന്‍ പുനര്‍ജനിപ്പിക്കട്ടെ.

2011, ഏപ്രിൽ 11, തിങ്കളാഴ്‌ച

എന്റെ ആത്മഹത്യ കിറിപ്പ്.



മരണം,
ഇരുട്ടിന്റെ പിന്നില്‍ മറഞ്ഞിരുനാക്രമിക്കുന്ന നിന്നെ,
എത്രയോനാളുകളായ് കാത്തിരിക്കുന്നു,
നിന്നെ പ്രണയച്ചിതിന്റെ പേരില്‍ എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ ബാല്യവും കൌമാരവും.
യൌവനം നിനക്കായ് കാത്തിരിക്കുന്നു,
വാര്‍ദ്ധക്യം എന്നെ കടിച്ചുകീറുന്നതിനുമുമ്പ് നീ എന്നെ കൊണ്ട്പോവുക
അല്ലെങ്കില്‍ ഞാന്‍ നിന്നെ തേടിവരും നിന്നിലലിഞ്ഞുചേരാന്‍.
ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ,
സ്വപ്നങ്ങളും ഓര്‍മ്മകളും ഇല്ലാതെ,
നിന്റെ കൈകളില്‍ ഞാനൊന്നു മയങ്ങട്ടെ.
മനസ്സില്‍ ദുഃഖത്തിന്റെ ഭാരവുമേറി,
ഹൃദയത്തില്‍ അപമാനത്തിന്റെ മുള്‍കിരീടം ചൂടി,
ദാനമായി കിട്ടിയ ഈ ശരീരവുമായി അലഞ്ഞുനടക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു ഈ ജീവിതം.
ഇന്നി നീ എന്ന വേദനയില്‍ ഞാന്‍ ലയിക്കട്ടെ.
പറയൂ,നാം തമ്മില്‍ ഏതു ജന്മത്തിലാണ് കണ്ടുമുട്ടിയത്?
കഴിഞ്ഞ ജന്മത്തിലെ എന്റെ ഇരുളടഞ്ഞ ഓര്‍മ്മകളിലൊ,
അതോ ഈ ജന്മത്തിലെ എന്‍ സ്വപ്നങ്ങളിലോ..
എന്നോ ഒരുനാള്‍ നാം തമ്മില്‍ കണ്ടുമുട്ടി, അന്നു നീ എന്നെ ചുംബിച്ചിരുന്നു,
ആ ചുംബനത്തിന്റെ വേദന എന്‍ ചുണ്ടില്‍നിന്നും മാറാതെ നില്‍ക്കുന്നു.
ഇന്നു ഞാന്‍ നിന്നെ പ്രതീക്ഷിക്കുന്നു,
ഇന്നു ഞാന്‍ നിന്നെ ചുംബിക്കാനാഗ്രഹിക്കുന്നു,
പക്ഷെ അന്നു നല്‍കിയ ചുംബനത്തിന്റെ വേദന ഇന്നു നീ തരാതിരിക്കുക.
ഇത് കാലത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല.
ഇത് കാലത്തോടുള്ള എന്റെ പ്രതികാരമാണ്.
കാലം അതിന്റെ കല്പടവില്‍ ഉപേക്ഷിച്ചുപോയ ഒരു കൊച്ചു നക്ഷത്രമായിരുന്നു ഞാന്‍.
അതിന്റെ തിളക്കം ആരും കണ്ടില്ല,
അവിടെ പാപത്തിന്റെ സൂര്യന്‍ ഉദിച്ചിരുന്നു.
അതിന് ആകാശത്ത് മിന്നിതിളങ്ങാന്‍ ആഗ്രഹമില്ല,
അതിനാല്‍ നീ എന്നെ നിന്റെ യാത്രയിലെ ഇരുളടഞ്ഞ വഴിയില്‍ ഉപോക്ഷിക്കുക,
ഞാന്‍ അവിടം പ്രകാശപൂര്‍ണ്ണമാക്കാം.
ഞാന്‍ എന്‍ യാത്ര തുടരുകയാണ്,
ഇത് ജീവിതത്തിലേക്കുള്ളതല്ല,
ആ വഴി എന്നേ അവസാനിച്ചിരിക്കുന്നു.
ഇത് മരണത്തിന്റെ കാല്പാടുകള്‍ തേടിയുള്ള യാത്രയാണ്.
മരണത്തിന്റെ കാലൊച്ച തേടിയുള്ള യാത്രയാണ്.
ഈ യാത്രയുടെ അന്ത്രം എന്റെയും.