31-8-2003
മറവിയുടെ താഴ്വരയിൽ നിന്നുമൊരു പിറന്നാൾ ദിനം കൂടി. ദിവസങ്ങളെ വെറുക്കാൻ പഠിച്ച ഞാൻ ഈ ദിവസത്തിന്റെ പ്രത്യേകതയേ കുറിച്ച് ഓർമ്മിച്ചതേയില്ല. ആവർത്തന വിരസമായ പകലുകളേയും രാത്രികളേയും ഞാൻ എന്നേ വെറുത്തുകഴിഞ്ഞിരിക്കുന്നു.
അവളുടെ പിറന്നാൾ സമ്മാനം കിട്ടിയിപ്പോഴാണ് ഒരു പാപി ഭൂമിയിൽ ജനിച്ചിട്ട് ഇന്നേക്ക് 18 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നുവെന്ന് മനസ്സിലായത്. ഓർമ്മകളുടെ ഉള്ളറകളിൽ സൂക്ഷിക്കാൻ, 18 വർഷങ്ങൾക്ക് ശേഷം എനിക്കാദ്യമായ് കിട്ടിയ പിറന്നാൾ സമ്മാനം. എന്റെ ദിനങ്ങളെ നിന്റെ ഓർമ്മകളിൽ സൂക്ഷിച്ചതിനു പകരമായ് ഞാൻ എന്താണ് നിനക്ക് നൽകേണ്ടത്.
ഞാനൊരു വസന്തമായിരുന്നെങ്കിൽ എന്നിലെ വിരിഞ്ഞുനിൽക്കുന്ന പൂക്കളെ നൽകിയേനെ. ഞാനൊരു കാറ്റായിരുന്നെങ്കിൽ ആടിയുലയുന്ന നിന്റെ മുടിയിഴകളിൽ സ്നേഹത്തിന്റെ വിരലുകൾ കൊണ്ട് തലോടുമായിരുന്നു. ഞാനൊരു മഞ്ഞുതുള്ളിയായിരുന്നെങ്കിൽ പുലർകാല സൂര്യന്റെ രശ്മിയാൽ നിന്റെ മേനിയിൽ മഴവില്ല് തീർക്കുമായിരുന്നു. പക്ഷെ ഇന്നുഞാൻ വെറുമൊരു മനുഷ്യൻ മാത്രമാണ്, ദാനമായ് കിട്ടിയ ശരീരവുമായി അലഞ്ഞുനടക്കുന്ന വെറുമൊരു മനുഷ്യൻ.
മറവിയുടെ താഴ്വരയിൽ നിന്നുമൊരു പിറന്നാൾ ദിനം കൂടി. ദിവസങ്ങളെ വെറുക്കാൻ പഠിച്ച ഞാൻ ഈ ദിവസത്തിന്റെ പ്രത്യേകതയേ കുറിച്ച് ഓർമ്മിച്ചതേയില്ല. ആവർത്തന വിരസമായ പകലുകളേയും രാത്രികളേയും ഞാൻ എന്നേ വെറുത്തുകഴിഞ്ഞിരിക്കുന്നു.
അവളുടെ പിറന്നാൾ സമ്മാനം കിട്ടിയിപ്പോഴാണ് ഒരു പാപി ഭൂമിയിൽ ജനിച്ചിട്ട് ഇന്നേക്ക് 18 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നുവെന്ന് മനസ്സിലായത്. ഓർമ്മകളുടെ ഉള്ളറകളിൽ സൂക്ഷിക്കാൻ, 18 വർഷങ്ങൾക്ക് ശേഷം എനിക്കാദ്യമായ് കിട്ടിയ പിറന്നാൾ സമ്മാനം. എന്റെ ദിനങ്ങളെ നിന്റെ ഓർമ്മകളിൽ സൂക്ഷിച്ചതിനു പകരമായ് ഞാൻ എന്താണ് നിനക്ക് നൽകേണ്ടത്.
ഞാനൊരു വസന്തമായിരുന്നെങ്കിൽ എന്നിലെ വിരിഞ്ഞുനിൽക്കുന്ന പൂക്കളെ നൽകിയേനെ. ഞാനൊരു കാറ്റായിരുന്നെങ്കിൽ ആടിയുലയുന്ന നിന്റെ മുടിയിഴകളിൽ സ്നേഹത്തിന്റെ വിരലുകൾ കൊണ്ട് തലോടുമായിരുന്നു. ഞാനൊരു മഞ്ഞുതുള്ളിയായിരുന്നെങ്കിൽ പുലർകാല സൂര്യന്റെ രശ്മിയാൽ നിന്റെ മേനിയിൽ മഴവില്ല് തീർക്കുമായിരുന്നു. പക്ഷെ ഇന്നുഞാൻ വെറുമൊരു മനുഷ്യൻ മാത്രമാണ്, ദാനമായ് കിട്ടിയ ശരീരവുമായി അലഞ്ഞുനടക്കുന്ന വെറുമൊരു മനുഷ്യൻ.